വ്യാഴാഴ്ചയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം ചെന്നൈയിൽ അവസാനിച്ചത്. മുന്നൂറോളം കളിക്കാരിൽ നിന്ന് ആവശ്യമുള്ളവരെ ഓരോ ഫ്രാഞ്ചൈസിയും ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ എല്ലാവരും. ഏപ്രിലിലായിരിക്കും ഐപിഎൽ 2021 നടക്കുകയെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ലേലം കഴിഞ്ഞപ്പോൾ മുതൽ ആരാധകർ തിരയുന്നത് സൺ റൈസേഴ്സ് ഹൈദരാബാദിൻെറ ടേബിളിലുണ്ടായിരുന്ന സ്ത്രീയെയാണ്. ലേലത്തിനിടെ ക്യാമറക്കണ്ണുകൾ പലപ്പോഴും അവരിലേക്ക് തിരിഞ്ഞിരുന്നു.
Also read : മാണി സി.കാപ്പനെ മുന്നണിയിലെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം
ഇക്കുറി ലേലത്തിൽ ഹൈദരാബാദിന് വലിയ റോൾ ഇല്ലായിരുന്നുവെങ്കിലും കാവിയ മാരനിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്ന കാവിയ മാരൻ മറ്റാരുമല്ല, എസ്ആർഎച്ചിൻെറ സിഇഒ ആണ്. ഹൈദരാബാദിൻെറ മത്സരങ്ങൾ കാണാനെത്താറുള്ള അവർ ആരാധകർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാറുണ്ട്. ഇക്കുറി ലേലത്തിന് ശേഷം സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അവർ.മൂന്ന് സ്ലോട്ടുകൾ മാത്രമാണ് ഹൈദരാബാദിന് ഒഴിവുണ്ടായിരുന്നത്. 10.75 കോടി കയ്യിലുണ്ടായിരുന്ന ടീം 3.8 കോടി രൂപ ലേലത്തിനായി തന്നെ ചെലവാക്കി. ചെന്നൈ സൂപ്പർ കിങ്സിൻെറ കേദാർ ജാദവിനെ രണ്ട് കോടി രൂപയ്ക്കാണ് ഹൈദരാബാദ് എടുത്തത്. ഒന്നരക്കോടി രൂപയ്ക്ക് മുജീബുർ റഹ്മാനെയും 30 ലക്ഷത്തിന് സുച്ചിതിനെയും അവർ ലേലത്തിൽ എടുത്തു.
Discussion about this post