ഹൈദരാബാദ് : ഗോപിചന്ദ് അക്കാദമിയിലെ പരിശീലനം മതിയാക്കുകയാണ് ബാഡ്മിന്റൺ താരം പി.വി.സിന്ധു. ടോക്യോ ഒളിമ്പിക്സ് ലക്ഷ്യം വെച്ച താരം ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് പരിശീലനം. ഇനിമുതല്‍ അവിടെയാകും താരം പരിശീലനം നടത്തുക. ടോക്യോ ഒളിമ്പിക്സിലെ ബാഡ്മിന്റണ്‍ കോര്‍ട്ടുമായി സാദൃശ്യമുള്ളതുകൊണ്ടാണ് പരിശീലനത്തിനായി ഗച്ചിബൗളി തിരഞ്ഞെടുത്തതെന്നാണ് സിന്ധു പറഞ്ഞത്. ഗോപിചന്ദ് അക്കാദമിക്ക് അടുത്തു തന്നെയാണ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയം.
Also read : രാജ്യത്തെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം തലസ്ഥാനത്തൊരുങ്ങുന്നു
പുല്ലേല ഗോപിചന്ദിന്റെ കീഴില്‍ ഗോപിചന്ദ് അക്കാദമിയിലൂടെയാണ് സിന്ധു മികച്ച താരമായി വളര്‍ന്നത്. ഗോപിചന്ദുമായി യാതൊരു പ്രശ്നവുമില്ലെന്നും കോര്‍ട്ടിലെ സാദൃശ്യം കൊണ്ടാണ് ഗച്ചിബൗളിയിലേക്ക് മാറുന്നതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള സ്റ്റേഡിയമാണ് ഗച്ചിബൗളിയിലേത്. ഇന്ത്യയുടെ ഡബിള്‍സ് താരങ്ങളും പരിശീലനം നടത്തുന്നത് ഇവിടെയാണ്. ഗോപിചന്ദിന്റെ അനുവാദത്തോടെയാണ് ഞാന്‍ പരിശീലനവേദി മാറ്റിയത്. അദ്ദേഹം തന്നെയാണ് തെലങ്കാന സ്പോര്‍ട്സ് അതോറിറ്റിയോട് ഇതേക്കുറിച്ച് സംസാരിച്ചതും. ഒളിമ്പിക്സില്‍ വിജയം നേടുക എന്നത് മാത്രമാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും സിന്ധു പറഞ്ഞു.
Discussion about this post