തിരകൾ അടിച്ചു കയറി തകർത്ത് കളഞ്ഞ ചെല്ലാനം, കണ്ണമാലിക്കാരുടെ കഥ പറയുകയാണ് റെനിഷ് റെൻ എന്ന ഫോട്ടോഗ്രാഫർ. ഒരു നാടിന്റെ അവസ്ഥ ഓണക്കാലത്ത് മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താൻ സഹായകമാകുന്നതാണ് ഇൗ ഫോട്ടോഷൂട്ട്.
രണ്ടാഴ്ച നീണ്ട കടലാക്രമണത്തിന് ശേഷം കടൽ ശാന്തമാകുമ്പോഴും തീരദേശവാസികളുടെ ഉള്ളിലെ തിരയടിക്കൽ ഇത് വരെ അവസാനിച്ചിട്ടില്ല. തിരകൾ അടിച്ചു തകർത്ത വീടും ചെളിയും മണ്ണും നിറഞ്ഞു വാസയോഗ്യമല്ലാതെയായി തീർന്ന വീടുകളും ചോദ്യ ചിഹ്നമായി തുടരുമ്പോഴാണ് പൊന്നോണം കടന്നു വരുന്നത്.
ഉപ്പു വെള്ളം കേറി ചീഞ്ഞ വാഴയിലകൾ ഒരു നാടിന്റെയാകെ അവസ്ഥ വിളിച്ചോതുന്നുണ്ട്. സുമനസുകൾ നൽകുന്ന ഭക്ഷ്യ കിറ്റുകൾ കൊണ്ട് പട്ടിണി മാറ്റുന്ന ഒരു ജനതയ്ക്ക് ഓണം എന്നത് ഒരു സ്വപ്നമായി മാറുകയാണ്.
വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട അധികാരികൾ ഒരു ജനതയെയാകെ അവഗണിക്കുമ്പോൾ ജനങ്ങളുടെ വിഷമം കേൾക്കാൻ തയ്യാറുള്ള മാവേലി തമ്പുരാനെ എങ്കിലും കാത്തിരിക്കുകയാണ് ഒരു നാടാകെ.
ഫോട്ടോകൾ കാണാം.
Discussion about this post