സദ്യ എന്ന് കേൾക്കുമ്പോഴേ വായയിൽ വെള്ളം ഊറുന്നു അല്ലേ? സാമ്പാറും രസവും അവിയിലും മാങ്ങ കറിയും പപ്പടവും പായസവും എല്ലാം ചേർന്ന ഒരു സദ്യ കഴിക്കാൻ തോന്നുന്നുണ്ടോ? നമ്മൾക്ക് എല്ലാവർക്കും സദ്യയിൽ ഇഷ്ടമുള്ള ഒന്നാണ് സാമ്പാർ. എന്നാൽ ഈ സാമ്പാർ നമ്മുടെ സദ്യയുടെ ഭാഗമായി മാറിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഏകദേശം 125 വർഷം മുൻപ് തന്നെ സാമ്പാർ സദ്യയുടെ ഭാഗമായിരുന്നു എന്നാണ് ചരിത്രരേഖകൾ പറയുന്നത്. പൂമുള്ളി മനയ്ക്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ നീലകണ്ഠൻ നമ്പൂതിരിയുടെ മാതാ മഹൻ അതിപ്രശസ്തനായിരുന്ന സംഗീതജ്ഞനായിരുന്നു. അദ്ദേഹത്തിൻറെ അതിഥികളായി നിരവധി പ്രശസ്തരായ സംഗീത വിദ്വാന്മാർ വീട്ടിലെത്തുമായിരുന്നു. അവർക്ക് വേണ്ടി ആയിരുന്നു അത്രേ നിരവധി പച്ചക്കറികൾ ചേർത്ത് രണ്ട് വിഭവങ്ങൾ തയ്യാറാക്കുന്നത്. അതായിരുന്നു നമ്മുടെ സാമ്പാറും അവിയലും.
ഇവ ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടന്നുവന്ന വിഭവങ്ങൾ ആണെന്നും പറയപ്പെടുന്നുണ്ട്. അവിലുമായി ബന്ധപ്പെട്ട കാലത്തെ ഒരു കഥ കൂടി പറയാം. തിരുവനന്തപുരത്ത് മുറജപ കാലത്ത് എല്ലാ കഷ്ണങ്ങളും കൂട്ടിവെച്ച് മുളകുപൊടിയിട്ട് മോരൊഴിച്ച് തേങ്ങ ചേർത്ത് അവിടുത്തെ പ്രമുഖർക്ക് രാമ അയ്യൻ എന്ന പേരിൽ ഒരു കറി ഉണ്ടാക്കുമായിരുന്നു അത്രേ. ഈ കറിയാണ് പിന്നീട് നമ്മുടെ അവിയലായി മാറി എന്നും പറയപ്പെടുന്നു .
Discussion about this post