അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ നടൻ വിനായകൻ അധിക്ഷേപിച്ചു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് നടനെതിരെ ഉണ്ടായിരിക്കുന്നത്. വിനായകന്റെ ലൈവിന്റെ ചുരുക്ക രൂപം ഇങ്ങനെ” ആരാണ് ഈ ഉമ്മൻചാണ്ടി, എന്തിനാടോ ഈ മൂന്നു ദിവസം ഒക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോട് ആണ് പറയുന്നത്. എൻറെ അച്ഛനും ചത്തു,നിങ്ങളുടെ അച്ഛനും ചത്തു,അതിനിപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം. നല്ലവൻ ആണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല.
കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്ക് അറിയില്ല ഇയാൾ ആരൊക്കെയാണെന്ന്”. വിനായകന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുകയും നിരവധി പേർ അതിന് താഴെ കമൻറ് ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നം ഗുരുതരമായതോടെ വിനായകൻ ഈ പോസ്റ്റ് പിൻവലിച്ചു. വിനായകനെതിരെ കേസെടുക്കാൻ കോൺഗ്രസ് പ്രവർത്തകർ ആവശ്യം ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു. സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖർ ഇതിനോടകം ഈ വിഷയത്തിൽ പ്രതികരിച്ചു കഴിഞ്ഞിരിക്കുന്നു.
Discussion about this post