മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി( 79) അന്തരിച്ചു. ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം. സംസ്കാരം വ്യാഴാഴ്ച 2. 30ന് പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ കാലം നിയമസഭ സാമാജികനായിരുന്നതിൻറെ റെക്കോർഡ് ഉമ്മൻചാണ്ടിയുടെ പേരിലാണ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണയാണ് ഇദ്ദേഹം നിയമസഭയിൽ എത്തിയത്. രണ്ടുതവണയായി ഏഴ് വർഷം മുഖ്യമന്ത്രിപദത്തിൽ ഇരുന്ന ഇദ്ദേഹം തൊഴിൽ,ആഭ്യന്തരം, ധനകാര്യം തുടങ്ങി വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
1970ൽ ഇരുപത്തിയേഴാമത്തെ വയസ്സിൽ പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തി. 1977ൽ ആദ്യ കരുണാകര മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്നു ഇദ്ദേഹം. 2004 എ.കെ ആൻറണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദത്തിൽ എത്തി. ഇദ്ദേഹം നടപ്പിലാക്കിയ ‘അതിവേഗം ബഹുദൂരം’ എന്ന ജനകീയ പരിപാടി ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത പിടിച്ചുപറ്റി. 2006 മുതൽ 2018 വരെ പ്രതിപക്ഷ നേതാവായി ഇദ്ദേഹം തുടർന്നു. രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും ഉണ്ടെങ്കിലും അതിലൊന്നും തളരാതെ അദ്ദേഹം അജയ്യനായി രാഷ്ട്രീയ രംഗത്ത് തന്നെ നിന്നു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, അമ്മ കണ്ണൂർ വിമാനത്താവളം തുടങ്ങിയ വികസന പദ്ധതികളിലെല്ലാം പ അദ്ദേഹത്തിൻറെ പേര് എടുത്തു പറയേണ്ടതാണ്.
Discussion about this post