പ്രമുഖ മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ എ സഹദേവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സാമൂഹിക – മാധ്യമ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത് നിരവധി പേരാണ്. . മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം ടിയുടെ വിശ്വസ്തൻ. പ്രതാപകാലം അസൂയാവഹമാണ് എന്നദ്ദേഹം ഓര്‍മിച്ചെടുക്കുന്നുണ്ട്.
എം വി നികേഷ് കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പലയിടങ്ങളിൽ നിന്നു വന്ന നീർച്ചാലുകൾ പുഴയായി മാറണമെങ്കിൽ ഇന്ത്യാവിഷനിൽ സഹദേവൻ വരണം എന്ന് തീരുമാനിച്ചത് എംടി വാസുദേവൻ നായരാണ് . മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം ടിയുടെ വിശ്വസ്തൻ. പ്രതാപകാലം അസൂയാവഹമാണ് . വമ്പൻ കോർപ്പറേറ്റ് സെറ്റപ്പുകളിൽ നിന്ന് വരുന്നവർക്ക് പൊട്ടിത്തെറിച്ച പിള്ളേരെ കൈകാര്യം ചെയ്യാനാകുമോ ?
എം ടിയായിരുന്നു ശരി . ഇന്ത്യാവിഷന്റെ വിജയം സഹദേവേട്ടന്റെ നയതന്ത്രജ്ഞതയുടേയും പ്രാഗദ്ഭ്യത്തിന്റേതുമാണ് . ഏതു പ്രതിസന്ധിയും പോസിറ്റിവ് ആക്കി . മേഖലയിലേക്ക് വരുന്ന പുതിയ തലമുറയേയും സൗഹൃദ വലയത്തിൽ നിർത്തി . കുതിക്കാൻ കഴിയാത്തവർക്ക് തുഴയാൻ താങ്ങായി . മാനേജ്മെന്റിൽ മുനീർ സാഹിബിന്റെ കരുത്തായി .
എം ടി , മാധവിക്കുട്ടി എന്നിങ്ങനെയുള്ള വൻമരങ്ങളെ അടുത്തറിയാനായി പരിചയപ്പെടുത്തിയതും മദ്രാസിലെ അസംഖ്യം പഴയ ജേർണലിസ്റ്റുകളിലേക്ക് എന്നെ എത്തിച്ചതും സഹദേവേട്ടനാണ് . രഹസ്യങ്ങൾ വെക്കാതെ കഥകൾ പറയാനാവുന്ന സഹോദരൻ . അടുക്കുമ്പോൾ ബഹുമാനം കൂടുന്ന നന്മമരം . ജ്വലിക്കുന്ന ഓർമ്മയാണ് നിങ്ങൾ സഹവേട്ടാ
Discussion about this post