തിരുവനന്തപുരം: ഖൊ-ഖൊ ദേശീയ വനിതാ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ല എന്ന പരാതി ശക്തം. ജോലി കിട്ടുമല്ലോ, പിന്നെന്തിന് മത്സരിക്കണമെന്ന ചോദ്യത്തോടെയാണ് താരത്തിന് ടീം നിഷേധിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ 42 ദിവസമായി സമരം ചെയ്യുന്ന ദേശീയ മെഡല്‍ ജേതാവ് എസ്. രമ്യയെയാണ് സെലക്ഷന് നല്‍കാതെ ഇത്തരത്തിൽ ഒഴിവാക്കിയത്. സംസ്ഥാനത്തെ മികച്ച താരമായി ഇക്കഴിഞ്ഞ വർഷം ചിറയിന്‍കീഴ് സ്വദേശിയായ രമ്യയെയാണ് തിരഞ്ഞെടുത്തിരുന്നത്.
Also read :ടൂള്‍കിറ്റ് കേസില്‍ ദിശ രവിക്ക് ജാമ്യം
കൂടാതെ 13 വര്‍ഷമായി ദേശീയ മത്സരങ്ങളില്‍ സജീവ സാന്നിധ്യവുമാണ് രമ്യ.ഞായറാഴ്ച ആറ്റിങ്ങല്‍ ശ്രീപാദം ഗ്രൗണ്ടില്‍ നടന്ന ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പില്‍ രമ്യ പങ്കെടുത്ത ക്ലബ്ബിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.പക്ഷേ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായുള്ള ജില്ലാ ടീമില്‍ രമ്യയുടെ പേരുണ്ടായിരുന്നില്ല.35-ാമത് ദേശീയ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായിരുന്ന രമ്യ ജോലിയ്ക്കു വേണ്ടി മറ്റ് താരങ്ങള്‍ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തുവരികയാണ്. സമരം ചെയ്യുകയല്ലേ എന്തായാലും ജോലി കിട്ടും. പിന്നെന്തിനാണ് ഇനി മത്സരിക്കുന്നതെന്ന് സംഘാടകര്‍ ചോദിച്ചതായാണ് രമ്യ പറയുന്നത്.കൂടാതെ സമരം ചെയ്യുന്ന താരങ്ങളോട് സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ പ്രതികാരം ചെയ്യുകയാണെന്നും താരങ്ങള്‍ പറയുന്നു.ഈ വിഷയത്തിൽ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Discussion about this post