ന്യൂഡല്‍ഹി: മറ്റൊരു ഐപിഎല്‍ ലേലം കൂടി സമാപിച്ചിരിക്കുകയാണ്. ലേലത്തിലൂടെ കളിക്കാര്‍ക്കായി കോടികളാണ് ഇക്കുറിയും ഫ്രാഞ്ചൈസികള്‍ വാരിയെറിഞ്ഞിരിക്കുന്നത്. ചില വിദേശ കളിക്കാര്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായി ലേലത്തില്‍ വിലയുയര്‍ന്നത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. കളിക്കാരെ സ്വന്തമാക്കാന്‍ പത്തും പതിനഞ്ചും കോടികള്‍ വീതം ടീമുകള്‍ വാരിയെറിയുമ്പോള്‍ ഈ തുകയെല്ലാം കളിക്കാര്‍ക്ക് ലഭിക്കുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്‍ ലേലം മറ്റു കായിക ഇനങ്ങളിലെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ് താനും.
Also read : കാവിയയെ തിരഞ്ഞ് ആരാധകർ
കളിക്കാര്‍ക്ക് ലഭിക്കുന്ന തുകയുടെ കാര്യത്തിലും ലേലത്തിന്റെ കാര്യത്തിലും ബിസിസിഐ തികച്ചും സുതാര്യമായ നിയമ വ്യവസ്ഥയാണ് മുന്നോട്ടുവെക്കുന്നത്. കൂടാതെ കളിക്കാരുടെ പ്രതിഫലത്തില്‍ മറ്റുള്ളവർ കൈകടത്തുന്നത് ഒഴിവാക്കാന്‍ ബിസിസിഐ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു.എത്ര തുകയാണോ ലേലത്തില്‍ ഓരോ കളിക്കാരനുവേണ്ടിയും വിളിക്കുന്നത് ആ തുക കളിക്കാരന് ലഭിക്കും.അതിൽ നിന്നും നിയമപ്രകാരമുള്ള നികുതി മാത്രം സര്‍ക്കാരിന് നല്കിയാൽ മതി.
Discussion about this post