കേരളം മുഴുവൻ നിപ്പ വൈറസ് ഭീതിയിലാണ് . എന്നാൽ ഇപ്പോൾ ഇതാ ഒഡീഷയിലും ഹിമാചൽപ്രദേശിലും ഭീഷണി ഉയർത്തി ചെള്ളു പനിയും എത്തിയിരിക്കുന്നു. ഒഡീഷയിൽ അഞ്ച് പേരാണ് ഇതിനോടകം മരിച്ചത്. ഉത്തർ ഉത്തർ പ്രദേശിൽ 9 പേർക്കും രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. കടുത്ത പനിയും, തലവേദനയും, പേശി വേദനയും ആണ് ഇതിൻറെ പ്രഥമ ലക്ഷണങ്ങൾ.
സാധാരണഗതിയിൽ എലി, അണ്ണാൻ തുടങ്ങി ജീവികളിലാണ് ഈ ബാക്ടീരിയ ഉള്ള ചെള്ളുകൾ കാണപ്പെടുന്നത്. ഇവയോട് അടുത്ത് ഇടപഴകുന്ന വ്യക്തികൾക്കാണ് രോഗം കണ്ടുവരുന്നത്. അസുഖം കൂടുതലാവുമ്പോൾ രക്തസ്രാവം ഉണ്ടാവുകയും, ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നു. നേരത്തെ കണ്ടെത്തിയാൽ മാത്രമേ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. ടൈഫോയിഡിന്റെ വകഭേദം എന്നറിയപ്പെടുന്ന ഇത് 2021ൽ യുപിയിലും റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post