ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിന് എതിരായി സമർപ്പിച്ച ഹർജികളുടെ വിധി നാളെ ഹൈക്കോടതിയിൽ .കേരള സർക്കാരും യൂണിടാക്കുമാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
സിബിഐയ്ക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്നാണ് സർക്കാർ വാദം.
ലൈഫ് മിഷൻ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്ന് സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. അധോലോക ഇടപാടാണ് പദ്ധതിയിൽ നടന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പണമെത്തിച്ചതെന്നും സിബിഐയും വാദിച്ചു.
ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നത് നുണയാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ പറഞ്ഞു.
അതേസമയം സിബിഐയുടെ അന്വേഷണം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോൺസുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്ക് വിദേശത്ത് നിന്ന് പണം കിട്ടിയിട്ടില്ല, എഫ്സിആർഎ പരിധിയിൽ ഇടപാട് വരില്ലെന്നും സർക്കാർ വാദം.
Discussion about this post