തക്കാളിയുടെ വില ദിവസം തോറും കുതിച്ചുയരുകയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തക്കാളിയുടെ വില 200ന് മുകളിൽ എത്തിയെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. രാജ്യത്തിൻറെ പലയിടങ്ങളിലും ഉണ്ടായ കനത്ത മഴയാണ് തക്കാളിയുടെ റെക്കോർഡ് വിലയ്ക്ക് പിന്നിൽ. ഇതിനൊപ്പം കർണാടകയിലെ തക്കാളി കൃഷി അപൂർവ്വ രോഗത്തെത്തുടർന്ന് പൂർണമായും നശിച്ചു പോയതും തക്കാളിയുടെ ലഭ്യത കുറവിന് കാരണമായിട്ടുണ്ട്.
അതുകൊണ്ടുതന്നെ തക്കാളിയുടെ ഉപയോഗം പൊതുവേ ആളുകൾ കുറച്ചിരിക്കുന്ന സാഹചര്യമാണ് നിലവിൽ. ഇപ്പോൾ അടുക്കളയിൽ മാത്രമല്ല പല ഫാസ്റ്റ് ഫുഡ് റെസിപ്പികളിൽ നിന്നും തക്കാളി ഒഴിവാക്കാൻ പല ഹോട്ടലുകളും നിർബന്ധിതമായിരിക്കുകയാണ്. തക്കാളിയുടെ റെക്കോർഡ് വിലയെ തുടർന്ന് പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡോണാൾഡ്സ് തങ്ങളുടെ വിഭവങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കാൻ നിർബന്ധിതരാവുകയാണ്.
വില കുതിച്ചുയരുന്നത് മാത്രമല്ല, ഗുണനിലവാരമുള്ള തക്കാളികളുടെ ലഭ്യത കുറവും പ്രശ്നമായതോടെ താങ്കളുടെ ഉത്പന്നങ്ങളിൽ നിന്ന് തക്കാളി നീക്കം ചെയ്യുവാൻ തീരുമാനിച്ചു. ഉത്തർപ്രദേശിൽ നിലവിൽ പലയിടങ്ങളിലും തക്കാളി കിലോ 200 രൂപയ്ക്ക് മുകളിലാണ് വില. ഹിമാചൽപ്രദേശിൽ പലയിടങ്ങളിലും തക്കാളിയുടെ വില 250ന് മുകളിലാണ്. രാജ്യത്തെ മെട്രോ നഗരങ്ങളിൽ തക്കാളിക്ക് ഏറ്റവും വില കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് നിലവിൽ കൊൽക്കത്തയിൽ ആണ്. ഒരു കിലോ തക്കാളി 150 മുകളിലാണ് വിൽക്കുന്നത്. ഡൽഹിയിൽ തക്കാളിക്ക് 120 രൂപയും ചെന്നൈയിൽ 117 രൂപയുമാണ് നിലവിലത്തെ വില. കേരളത്തിലും തക്കാളിയുടെ വില നൂറിന് മുകളിലാണ്. ഇത്തരത്തിൽ തക്കാളിയുടെ വില കുതിക്കുന്നത് കൊണ്ട് നിലവിൽ ഹോട്ടലിൽ നിന്ന് ലഭിക്കുന്ന ഊണിനും വില വർദ്ധിക്കും.
Discussion about this post