വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വയനാട് സുല്‍ത്താന്‍ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. റോഡിലൂടെ നടന്നുവന്ന യാത്രക്കാരനുനേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു.
വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന കൂടുതല്‍ ആക്രമണത്തിന് മുതിർന്നില്ല. തമ്പി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ പി.എം- 2 എന്ന ആനയാണ് ടൗണിലിറങ്ങിയത്. 50ലധികം വീടുകളും ഈ കാട്ടാന തകര്‍ത്തിരുന്നു.
പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തി. വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്നു നില്ക്കുന്ന സ്ഥലമാണ് ബത്തേരി ടൗണ്‍.
Discussion about this post