ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ പുറത്താക്കാൻ നീക്കം. വളരെ അടുത്തകാലത്ത് അദ്ദേഹം ഉന്നയിച്ച പല കാര്യങ്ങളും നിരവധി വിവാദങ്ങൾക്ക് വഴി വച്ച സാഹചര്യത്തിൽ ജനറൽ കൗൺസിൽ അംഗങ്ങൾ അദ്ദേഹത്തിനെതിരെ മുന്നോട്ട് വന്നിരിക്കുകയാണ്. വിവാദങ്ങൾ ഉണ്ടായതിനെ തുടർന്ന് രഞ്ജിത്ത് രാജിവെക്കില്ല എന്ന് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഒരു കൂട്ടം ജനറൽ കൗൺസിൽ അംഗങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. ചെയർമാൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് രഞ്ജിത്ത് അസംബന്ധങ്ങളും വിവരക്കേടുകളും ആണ് പറയുന്നത് എന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.
എല്ലാ നിയന്ത്രണങ്ങളും തന്റെ കൈവശമാണെന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നതെന്നും അംഗങ്ങൾ പറഞ്ഞു. ചെയർമാനോട് പ്രത്യേക വിധേയത്വം തങ്ങൾക്കില്ലെന്നും ബഹുമാനം അക്കാദമിയോടൊപ്പം സർക്കാരിനോടും മാത്രമാണെന്നും മാധ്യമങ്ങളോട് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ഫസ്റ്റ് ഭംഗിയായി നടക്കുന്നത് താൻ ഉള്ളതുകൊണ്ടാണെന്നുള്ള രഞ്ജിത്തിന്റെ ഭാവം അംഗീകരിക്കില്ലെന്നും, ചെയർമാൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നിർത്തണമെന്നും കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന് പുറത്താക്കുകയോ, അല്ലെങ്കിൽ സ്വന്തം തെറ്റുകൾ അദ്ദേഹത്തിന് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കുകയോ ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ച് കൗൺസിൽ അംഗങ്ങളിൽ 15ൽ 9 പേരും അക്കാദമി സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി, സാംസ്കാരിക മന്ത്രി തുടങ്ങിയവർക്ക് നിവേദനം അയച്ചിട്ടുണ്ട്.
Discussion about this post