ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമ പത്മന്റെ ഫേസ്ബുക്ക് പേജ് ഇപ്പോൾ വീണ്ടും സജീവമായി. അനുപമയുടെ പേജ് ദുരുപയോഗം ചെയ്തത് ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.നിലവിൽ അനുപമയുടെ പേജ് മറ്റാരോ ദുരുപയോഗം ചെയ്തു എന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. അനുപമയുടെ ഫേസ്ബുക്ക് പേജിൽ അവസാനമായി വീഡിയോ വന്നത് ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു.
ഈ പേജ് ദുരുപയോഗം ചെയ്തു എന്നതിൻറെ പേരിൽ പേജിൽ നിന്നുള്ള വരുമാനം ഫേസ്ബുക്ക് നിർത്തിയിരുന്നു. അതിനുശേഷം വീഡിയോസ് ഒന്നും അനുപമ പങ്കുവെച്ചിട്ടില്ല. എന്നാൽ അനുപമയുടെ അറസ്റ്റിനു ശേഷം ഈ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി പോലീസ് പറയുന്നു. കേസിൽ അനുപമയുടെ അച്ഛൻ പത്മകുമാറിനെയും ഭാര്യ അനിതകുമാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ കേസ് തുടരന്വേഷണത്തിനായി റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പൂയപ്പിള്ളി പോലീസ് മാറിയിരിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസിന് എതിരെ നിരവധി ആരോപണങ്ങൾ വന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ഫോണിന് പുറമേ വീട്ടിൽനിന്ന് മറ്റൊരാളുടെ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വിവരങ്ങളും ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post