ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. എന്നാൽ ഈ ചിത്രത്തിനെതിരെ മോശം നിരൂപണം നടത്തുകയാണ് ഒരു കൂട്ടം വ്യക്തികൾ. സിനിമ ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ സിനിമയ്ക്കെതിരെ മോശം നിരൂപണം നടത്തിയ ഏഴ് പ്രശസ്ത വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കളായ അജിത്ത് വിനായക ഫിലിംസ്. പ്രശസ്ത വ്ലോഗർമാരായ അശ്വന്ത് കോക്ക്, ശിഹാബ്, ഉണ്ണി, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ്, സായി കൃഷ്ണ തുടങ്ങി ഏഴുപേർക്കെതിരെയാണ് കേസെടുക്കാൻ നിർമ്മാതാവ് കോടതിയെ സമീപിച്ചത്.
സിനിമ ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന നെഗറ്റീവ് പ്രചരണങ്ങൾ പലപ്പോഴും സിനിമയുടെ സാമ്പത്തികമായ വശത്തെ ബാധിക്കുന്ന ഒന്നാണ്. കോടതി പോലും ഇത്തരത്തിലുള്ള നെഗറ്റീവ് വിമർശനങ്ങളെ ‘റിവ്യൂ ബോംബിങ്’ എന്നാണ് പറഞ്ഞത്. സമീപകാലത്ത് ഒട്ടേറെ സിനിമകളുടെ നിർമാതാക്കളും സംവിധായകരും ഇത്തരത്തിൽ റിവ്യൂ ബോംബിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇപ്പോഴിതാ ദിലീപ് ചിത്രം പുറത്തിറങ്ങി 3 ദിവസങ്ങൾക്കുള്ളിൽ മേൽപ്പറഞ്ഞ വ്ലോഗസ് നെഗറ്റീവ് പ്രചാരണം നടത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രചാരണം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചു എന്നും സിനിമയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടായെന്നും സംവിധായകൻ പറഞ്ഞു. മനപ്പൂർവ്വം വ്യക്തിഹത്യ നടത്തി എന്ന രീതിയിലാണ് നിർമ്മാതാവ് കേസ് നൽകിയിരിക്കുന്നത്. ഇതേ കേസിൽ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post