കങ്കണ റാവത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘തേജസ്’ കാണാൻ ഒരാൾ പോലും വരുന്നില്ലെന്ന് തിയറ്റർ ഉടമകൾ. എട്ടു വർഷത്തെ കങ്കണയുടെ കരയറിലെ ഏറ്റവും വലിയ പരാജയമാണ് ഈ ചിത്രം. 60 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം 4 കോടി രൂപ പോലും ബോക്സ് ഓഫീസിൽ നിന്ന് നേടിയില്ല എന്നതാണ് ഏറ്റവും പുതിയ വിവരം. സർവേഷ് മേവാര സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 27നാണ് തിയേറ്ററുകളിൽ എത്തിയത്. കങ്കണയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരുന്നത്.
അൻഷൽ ചൗഹാൻ, വരുൺ മിത്ര ആശിഷ് വിദ്യാർത്ഥി തുടങ്ങി നിരവധി പേർ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിനു മുൻപ് തിയേറ്ററുകളിൽ എത്തിയ കങ്കണയുടെ ചന്ദ്രമുഖി 2 ബോക്സ് ഓഫീസിൽ പരാജയമായതും ചർച്ച ചെയ്യപ്പെട്ടിരുന്നു. കങ്കണ തുടർച്ചയായി പരാജയപ്പെട്ട സിനിമകളുടെ ഭാഗമായതോടുകൂടി കങ്കണയെ വെച്ച് സിനിമ ചെയ്യാൻ ആരും തയ്യാറാവുന്നില്ലെന്നും ബോളിവുഡിൽ പാപരാസികൾ പറയുന്നുണ്ട്. തേജസ് എന്ന ചിത്രം ഈ വർഷത്തെ വലിയ ബോക്സ് ഓഫീസ് ദുരന്തമാണെന്ന് ബീഹാറിലെ ഒരു തിയേറ്റർ ഉടമ പറഞ്ഞത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.
10 പേർ ഉണ്ടെങ്കിൽ മാത്രമേ ഒരു സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുകയുള്ളൂ. തേജസിന് അഞ്ചിലും താഴെയാണ് കാഴ്ചക്കാർ ആദ്യ ദിവസങ്ങളിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ ചിത്രം ദുരന്തം ആയതിനെ തുടർന്ന് വിജയുടെ ലിയോ പ്രദർശിപ്പിക്കുകയായിരുന്നു അദ്ദേഹം. ഈ ചിത്രം കൂടാതെ ബോളിവുഡിൽ 200 കോടി മുതൽ മുടക്കിൽ തയ്യാറാക്കിയ ടൈഗർ ഷെറോഫിന്റെ ഗണപത് എന്ന ചിത്രവും ഇതേ അവസ്ഥ തന്നെയാണ് നേരിട്ടത്.
Discussion about this post