മലയാളത്തിലെ ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത അൽഫോൻസ് പുത്രൻ സിനിമ തിയേറ്റർ കരിയർ അവസാനിപ്പിക്കാൻ പോകുന്നു. ഓട്ടിസം സ്പെക്ടർ ഡിസോഡർ എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അൽഫോൺസ് പുത്രൻ തന്നെയാണ് സിനിമ തിയേറ്ററിൽ കരിയർ അവസാനിപ്പിക്കുന്നുവെന്ന് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയെന്നും, ഇനി താൻ ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
സിനിമകൾ സംവിധാനം ചെയ്തില്ലെങ്കിലും താൻ ചെറു ചിത്രങ്ങളും വീഡിയോസും പാട്ടുകളും ചിത്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഉപേക്ഷിക്കുന്നത് തനിക്ക് ചിന്തിക്കാൻ ആകില്ലെന്നും പക്ഷേ എനിക്ക് വേറെ മാർഗ്ഗങ്ങൾ ഇല്ലെന്നും കുറുപ്പിൽ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവെൽ പഞ്ചില് വരുന്നതുപോലെയുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ എപ്പോഴും സംഭവിക്കുമെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന കുറിപ്പ് അതിവേഗം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത്തരം തീരുമാനങ്ങൾ എടുക്കരുതെന്നും ഡോക്ടറെ സഹായത്തോടെ കൃത്യമായ രോഗം നിർണയം നടത്തണമെന്നും ഒട്ടേറെ ആരാധകർ കുറിപ്പിനെ താഴെ കമൻറ് ആയി പറയുന്നുണ്ട്.
ഇളയരാജ സംഗീതം ഒരുക്കുന്ന ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് ഏറ്റവും പുതിയ അദ്ദേഹത്തിൻറെ സിനിമ പ്രൊജക്റ്റ്. ഇതിൻറെ കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിങ്ങും വരെ അൽഫോൻസ് പുത്രൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. റോമിയോ പിച്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻറെ ചിത്രീകരണം അവസാന ഘട്ടത്തിലാണ് ഇപ്പോൾ. നയൻതാരയും ഫഹദ് ഫാസിലും നായികാ നായകന്മാരായി എത്തുന്ന പാട്ട് എന്ന ചിത്രമാണ് അൽഫോൻസ് പുത്രൻ അടുത്തതായി കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രം.
Discussion about this post