ലോകമെമ്പാടും തരംഗമായി മാറിയ സോങ് ആണ് കാവാലയ്യാ. രജനികാന്ത് നായകനായി എത്തിയ ജയിലറിൽ തമന്നയുടെ നൃത്തച്ചുവടുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ പാട്ടായിരുന്നു ഇത്. എന്നാൽ ഇതേ പാട്ടിൽ തമന്നയുടെ വസ്ത്രധാരണത്തെക്കുറിച്ച് നൃത്ത ചുവടുകളെക്കുറിച്ചും നിശിതമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് പ്രമുഖ നടനും സംഗീതജ്ഞനുമായ മൻസൂർ അലിഖാൻ. തമന്നയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ മോശം എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ നൃത്ത ചുവടുകൾക്കൊക്കെ എങ്ങനെ സെൻസർ കിട്ടിയെന്ന് അത്ഭുതപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനിരുദ്ധ ഈണം ഇട്ട ഈ ഗാനം എഴുതിയത് അരുൺ രാജ കാമരാജ് ആണ്. ഗ്ലാമർ വേഷത്തിൽ അഭിനയിച്ച തമന്നയുടെ വസ്ത്രധാരണത്തെയും, നൃത്തത്തെയും അദ്ദേഹം പരിഹസിച്ചത്തിനെതിരെ ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. ദശ കോടിയിലധികം ആളുകൾ ഈ നൃത്തത്തിന്റെ കാഴ്ചക്കാരായി മാറിയിട്ടുണ്ട്. മൻസൂർ അലി ഖാൻ അഭിനയിച്ച സരകു എന്ന ചിത്രത്തിൽ സെൻസർ ബോർഡ് ചില രംഗങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇദ്ദേഹം ഇത്തരത്തിൽ ഒരു ആരോപണം മുന്നോട്ടുവച്ചത്. എന്തായാലും ഇത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് ഇടയായിട്ടുണ്ട്. ഇനി ഡാൻസ് സ്റ്റെപ്പുകൾക്ക് സെൻസർഷിപ്പ് നിർബന്ധമാക്കുമെന്നുള്ള ചർച്ചവരെ പുരോഗമിക്കുന്നുണ്ട്.
Discussion about this post