ജനറൽ ബോഡി മീറ്റിങ്ങിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടു എന്ന തനിക്കെതിരെയുള്ള എഎംഎംഎ സംഘടന ഉയർത്തിയ ആരോപണത്തിൽ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം പറഞ്ഞത്. സംഘടനയെ മോശമാക്കുന്ന ഒരു കാര്യവും ഞാൻ പറഞ്ഞിട്ടില്ല. ഇന്നലെ എനിക്കെതിരെ കുറ്റപത്രം വന്നിട്ടുണ്ട്. ഞാൻ ഇനി അതിന് മറുപടി കൊടുക്കണം. കുറ്റപത്രത്തിനെതിരെ അപ്പീൽ കൊടുത്തിരുന്നു, ആ അപ്പീലിന് മറുപടി ലഭിച്ചിട്ടില്ല. അപ്പീൽ നൽകിയത് അവിടെ കിടക്കുമ്പോൾ എങ്ങനെയാണ് കുറ്റപത്രം അയയ്ക്കുന്നത്. അന്വേഷണം നടത്തുകയോ മൊഴിയെടുക്കുകയോ പിന്നെങ്ങനെയാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുക.
ആരോപണമുന്നയിക്കുന്ന ദിവസം ഞാൻ ഷൂട്ട് ചെയ്തു, എന്ന് പറയുന്ന വീഡിയോയോ കാര്യങ്ങളോ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല.ഫേസ്ബുക്കിൽ അല്ലാതെ എവിടെയും ഞാനത് അത് പോസ്റ്റ് ചെയ്യാനും സാധ്യതയില്ല. വേറെ എവിടെയും അക്കൗണ്ടില്ല, പിന്നെ ഉള്ളത് ഇൻസ്റ്റഗ്രാമിലാണ്. വിവാദ വിഷയങ്ങളും ഇങ്ങനെയുള്ള കാര്യങ്ങളുമൊന്നും ഞാൻ പോസ്റ്റ് ചെയ്യാറില്ല. അമ്മ അസോസിയേഷന്റെ ജനറൽ ബോഡിയിൽ ഷൂട്ട് ചെയ്ത എന്തെങ്കിലും ഒരു വീഡിയോ എന്റെ എഫ്.ബി അക്കൗണ്ടിലോ വേറെ എവിടെയെങ്കിലുമോ പോസ്റ്റ് ചെയ്തതായി തെളിയിച്ചാൽ പകുതി ക്ഷൗരം ചെയ്ത് നടക്കാമെന്നും അദ്ദേഹം പറഞ്ഞു. പറയുമ്പോൾ സൂക്ഷിച്ച് പറയണം. അത്രയേ എനിക്ക് പറയാനുള്ളൂ. ബാക്കി നോക്കാമെന്നും ഷമ്മി തിലകൻ പറഞ്ഞു.
Discussion about this post