ഡിസ്നിയുടെ പുതിയ അനിമേറ്റഡ് ചിത്രമാണ് ലൈറ്റ് ഇയര്‍. സിനിമയുടെ റിലീസ് വിലക്കി യുഎഇയും സൗദി അറേബ്യയും അടക്കമുള്ള പതിനാല് രാജ്യങ്ങള്‍. സിനിമയിലെ രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന രംഗമാണ് വിലക്കിന് കാരണമായിരിക്കുന്നത്. മീഡിയ കണ്ടന്റ് സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ച സിനിമയാണ് എന്ന് കാണിച്ചാണ് യുഎഇയില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമങ്ങള്‍ക്ക് എതിരാണ് എന്നാണ് ഇന്തോനേഷ്യയുടെ വിശദീകരണം. മലേഷ്യയില്‍ നെറ്റ്ഫ്ളിക്സില്‍ ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ കാണാനാകും. തിയേറ്ററില്‍ ചുംബന സീന്‍ സെന്‍സര്‍ ചെയ്തിട്ടുണ്ട്. സിംഗപ്പൂരില്‍ പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമെ ലൈറ്റ് ഇയര്‍ കാണാന്‍ സാധിക്കുകയുള്ളു.
എല്‍ജിബിറ്റിക്യു കഥാപാത്രങ്ങളെ സ്ക്രീനില്‍ കാണിക്കുന്നു എന്ന കാരണത്താല്‍ മുന്‍പും പല ഹോളിവുഡ് ചിത്രങ്ങളും ഇതേ രാജ്യങ്ങളില്‍ വിലക്കിയിട്ടുണ്ട്. മാര്‍വലിന്റെ ഡോക്ടര്‍ സ്ട്രേഞ്ചും എറ്റേര്ണല്സുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ടോയ് സ്റ്റോറി ഫ്രാഞ്ചൈസിന്റേതാണ് ‘ലൈറ്റിയര്‍’.
Discussion about this post