പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്സിയെ വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത്.
രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ 1-1ന് സമനിലയില്‍ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 2-1ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ ഫൈനലിന് യോഗ്യത നേടിയത്.
ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചപ്പോള്‍ പ്രണോയ് ഹാല്‍ദര്‍ ജംഷേദ്പുരിനായി ലക്ഷ്യം കണ്ടു. സ്റ്റാര്‍ട്ടിങ് വിസില്‍ മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ച ബ്ലാസ്റ്റേഴ്സിനായി 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ നേടി. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്കസ് ഫ്ളിക് ചെയ്ത് നല്കിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷേദ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.
എന്നാല്‍ ജംഷേദ്പുരിന്റെ പ്രണോയ് ഹാൾദർ 50-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ആദ്യപാദത്തിലെ ഗോൾകൂടി ചേർത്ത് 2–1ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
Discussion about this post