സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോർട്ട് നടപ്പാക്കണം എന്ന നിർദേശം സർക്കാരിന് നൽകാനാവില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ വിവേചനാധികാരത്തിൽ കോടതി ഇടപെടില്ല എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെതാണ് തീരുമാനം. സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്. ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളടങ്ങിയതാണ് റിപ്പോർട്ട്.
ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും സാക്ഷികൾ നല്കിയ മൊഴിയിൽ പരാമർശമുളളവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സംഘടന ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് വേണ്ടി ജില്ലാ തലങ്ങളിൽ 258 നോഡല്‍ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചത്.
Discussion about this post