സിദ്ദിഖിനെതിരായി പൾസർ സുനി നടത്തിയ പരാമർശങ്ങളിൽ താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് ബാബുരാജ്. ഇരക്ക് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത് കയ്പ്പേറിയ അനുഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ജഡ്ജി ഇരയോട് നീതി പുലർത്തുന്നില്ലയെന്നും രണ്ടു പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചത് കുട്ടികളിയാണോയെന്നും, ചില മാധ്യമങ്ങളും ഇരക്കൊപ്പം നിന്നോയെന്നും, ഉന്നത രാഷ്ട്രീയക്കാരും കവിയത്രിമാരും ഇരക്കൊപ്പം നിന്നോ എന്നീ സംശയങ്ങളും താരം ചൂണ്ടിക്കാണിച്ചു. വാർത്തകൾ വരുമ്പോൾ മാത്രം ഇരക്കൊപ്പം നിന്നാൽ പോരായെന്നും എന്നും കൂടെ നിൽക്കണം. കൂട്ടത്തോടെയുള്ള സാക്ഷികളുടെ കൂറുമാറ്റത്തിലെ ദുരൂഹതയും നടൻ ചൂണ്ടിക്കാട്ടി.
പൾസർ സുനി ദിലീപിന് അയച്ച കത്തിലാണ് സിദ്ദിക്കിനെതിരെയുള്ള പരാമർശങ്ങളുള്ളത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ സിദ്ദിഖിനും പങ്കുണ്ടെന്നാണ് കത്തിൽ പറയുന്നത്.
‘അമ്മ എന്ന സംഘടന ചേട്ടൻ എന്ത് ചെയ്താലും കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഈ കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റ് ആരൊക്കെ ഉണ്ടായിരുന്നു എന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഓടി നടന്നത്. പലരുടെയും കണ്ണിൽ പൊടിയിട്ടതു കൊണ്ടല്ലേ പലതും പലരും അറിയാതെ പോയത്’. കത്തിൽ പറയുന്നു.
Discussion about this post