സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ ഉണ്ണി മുകുന്ദനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി അറിയിച്ചു. കേസിനെതിരായി നടൻ അർപ്പിച്ച ഹർജി വിചാരണ കോടതി തള്ളിയിരുന്നു. വിചാരണ നേരിടാൻ ഉണ്ണി മുകുന്ദൻ എത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2018 ഓഗസ്റ്റ് 23 നടന്ന സംഭവമാണ് കേസിന് ആസ്പദമായി മാറിയിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവതി സിനിമ കഥ പറയുവാൻ ഉണ്ണിമുകുന്ദന്റെ അടുത്ത് എത്തുന്ന സമയത്ത് ആയിരുന്നു ഇത്തരത്തിൽ പീഡനശ്രമം നടത്തുവാൻ നടൻ ശ്രമിച്ചു എന്ന് പറയുന്നത്.
2017 സെപ്റ്റംബർ 15 ആയിരുന്നു ഈ വിഷയത്തിൽ യുവതി പരാതി നൽകിയത്. എന്നാൽ ഇത് കെട്ടിച്ചമച്ച കേസ് ആണെന്നും, ഈ കേസിൽ താൻ നിരപരാധി ആണെന്നും നടൻ അറിയിച്ചു. കേസിൽ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി നടൻ പരാതിയിൽ പറയുന്നുണ്ട്. 2021ൽ വിഷയം പരാതികാരിയുമായി ഒത്തുതീർപ്പാക്കി എന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.
എന്നാൽ സ്റ്റേ നീക്കണമെന്ന് ആയിരുന്നു പരാതികാരിയുടെ ആവശ്യം. വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് യുവതിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെ കുറിച്ച് കോടതിയിൽ പറഞ്ഞത്. കേസ് ഒത്തുതീർപ്പാക്കുവാൻ യുവതി ഒരുക്കമല്ലെന്നും, കേസ് ഒത്തുതീർപ്പാക്കാൻ യുവതി എവിടെയും ഒപ്പിട്ടില്ലെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. പിന്നീടാണ് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കിയതും കോടതിയിൽ തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതായും അറിയിച്ചത്.
Discussion about this post