വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് 131 ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കി. 108 ഇലക്ട്രല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. നാല് ഇലക്ട്രല്‍ വോട്ടുകളുള്ള ന്യൂഹാംഷറില്‍ ജോ ബൈഡന് മുന്നിട്ടു നില്‍ക്കുകയാണ്. 11 ഇലക്ട്രല്‍ വോട്ടുകളുള്ള മസാച്യുസെറ്റ്സില്‍ ബൈഡന് ജയം ഉറപ്പിച്ചു.
പതിനാറ് സംസ്ഥാനങ്ങള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള് ട്രംപ് നേടി. 12 സംസ്ഥാനങ്ങളില്‍ ബൈഡനാണ് നേട്ടം. ഫ്ളോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും ലീഡ് ട്രംപിനാണ്. ടെക്സസ്, പെന്‍സില്‍വേനിയ, ജോര്‍ജിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലും ലീഡ് ട്രംപിനാണ്.
ഫ്ളോറിഡയിലും ടെക്സസിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. നോര്‍ത്ത് കരോലിനയിലും ട്രംപിനാണ് ലീഡ്. 50 ശതമാനം പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒഹായോയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ട്രംപിന് 51.8% വോട്ട് ലഭിച്ചു. ബൈഡന് ലഭിച്ചത് 46.8% ശതമാനം വോട്ടാണ്.74 ശതമാനം വോട്ട് ഒഹായോയില്‍ എണ്ണി തീര്‍ന്നു. ഇവിടെ 2016ല്‍ വിജയം ട്രംപിനായിരുന്നു. ജോര്‍ജിയയിലും ട്രംപിനാണ് മുന്‍തൂക്കം. 55.7 ശതമാനം വോട്ടാണ് ട്രംപിന് ലഭിച്ചിട്ടുള്ളത്.
സെനറ്റില്‍ ഇരുപാര്‍ട്ടികളും തുല്യനിലയില്‍ മുന്നേറുകയാണ്. അതേസമയം ട്രംപിനെ അനുകൂലിച്ച് നിലപാട് മാറ്റി വാതുവയ്പ് സൈറ്റുകള്‍ രംഗത്തെത്തി.
Discussion about this post