കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
കേരള സന്ദര്‍ശനത്തിനത്തിനായി ഷാര്‍ജാ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.
കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും മകനും രണ്ടുതവണയിലധികം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും സ്വപ്ന മൊഴി നല്‍കി. മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരം. പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു.
അതേസമയം മന്ത്രിമാരായ കെ.ടി.ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് കേസിലെ പ്രതിയായ സരിത്തിന്റെ മൊഴി. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് മന്ത്രി കടകംപള്ളി യുഎഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്ത് മൊഴി നല്‍കി.
Discussion about this post