പ്രതിപക്ഷ പ്രതിക്ഷേധത്തിനിടെ സുപ്രധാന തൊഴിൽ പരിഷ്കരണ ബില്ലുകൾ രാജ്യസഭയിൽ പാസാക്കി.
300 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ സർക്കാരിന്റെ അനുമതിയില്ലാതെ പിരിച്ചുവിടാനാകും. ആവശ്യമെങ്കിൽ സ്ഥാപനം പൂട്ടാനുമാകും എന്നിങ്ങനെയുള്ള മൂന്ന് തൊഴിൽ പരിഷ്കരണ ബില്ലുകളാണ് രാജ്യസഭയിൽ പാസാക്കിയത്.
പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതിനിടയിലാണ് സുപ്രധാന ബില്ലുകൾ ശബ്ദ വോട്ടോടു കൂടി സഭ പാസാക്കിയത്. കാർഷിക ബില്ലുമായി ബന്ധപ്പെട്ട് എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
കൂടാതെ തൊഴിലാളി യൂണിയനുകൾക്കും തൊഴിൽ സമരങ്ങൾക്കും കടുത്ത നിയന്ത്രണവും ബിൽ നിർദേശിക്കുന്നുണ്ട്. തൊഴിൽബില്ലുകൾ തൊഴിലാളിവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Discussion about this post