കാർഷിക ബില്ലിനെതിരെ പ്രതിഷേധം കടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയ്ക്കു പിന്നാലെ ലോക്സഭയും ബഹിഷ്കരിച്ചിരിക്കുകയാണ് പ്രതിപക്ഷം.
കാർഷിക പരിഷ്കരണ ബില്ലുകൾ പിൻവലിക്കണം എന്ന ആവശ്യം സർക്കാർ പിന്തള്ളിയതിന് പിന്നാലെയാണ് ലോക്സഭയും പ്രതിപക്ഷം ബഹിഷ്കരിച്ചത്.
കാർഷിക ബില്ലിനെ കുറിച്ച് ലോക്സഭയിൽ അഞ്ചുമണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് ബിൽ രാജ്യസഭയിലേക്ക് പോയത്. അതിനാൽ രാജ്യസഭയിലെ വിഷയങ്ങൾ കോർത്തിണക്കി ലോക്സഭയിൽ വിഷയം ഉന്നയിക്കാനാവില്ല എന്ന നിലപാട് സ്പീക്കർ ഓം ബിർള സ്വീകരിച്ചു. ഇതിനെ തുടർന്നാണ് സഭാസമ്മേളനം ബഹിഷ്കരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയത്.
Discussion about this post