രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.
ജിഡിപി നിരക്ക് വരും നാളുകളിൽ കുത്തനെ ഇടിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇൗ യോഗത്തിലാണ് പദ്ധതികളുമായി മുന്നോട്ട് പോകണമെന്നും ആവശ്യമെങ്കിൽ കടമെടുക്കുന്ന കാര്യത്തിലടക്കം നിർദേശങ്ങൾ സമർപ്പിക്കണമെന്നും ധനമന്ത്രിയ്ക്ക് നിർദേശം നൽകിയത്.
20,000 ലക്ഷം കോടിയുടെ പാക്കേജിനൊപ്പമുള്ള ആത്മനിർഭർ ഭാരത് പ്രഖ്യാപനം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കുത്തനെയുള്ള ഇടിവിനെ തടയാണ് സഹായിക്കും എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.
എന്നാൽ പ്രതീക്ഷയ്ക്കൊത്ത് പല മേഖലകളിലും മാറ്റങ്ങൾ ഉണ്ടായില്ല.
അടിസ്ഥാന സൗകര്യം, നിർമ്മാണ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾ കൂടുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകും. ഉപഭോഗം വർധിപ്പിക്കാനായാൽ അതിലൂടെ തൊഴിലവസരങ്ങൽ ഉണ്ടാകുന്നു.
ഇതിന്റെ സാധ്യതകൾ തേടിയുള്ള നിക്ഷേപമാകും കേന്ദ്രം പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ഉത്തേജക പാക്കേജിലുണ്ടാകുക.
കൂടാതെ ശമ്പളമില്ലാത്ത ഇടത്തരക്കാർക്കും ചെറുകിട വ്യവസായികൾക്കും പാക്കേജിൽ ഇടമുണ്ടാകും.
Discussion about this post