ജിഎസ്ടി വിഷയത്തിൽ കർശന നിലപാടുമായി കേന്ദ്രം.സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ വായ്പ എടുക്കുന്ന വിഷയത്തിലാണ് കർശന നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ തെറ്റായ കണക്കുകൾ ഉദ്ധരിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് ധനമന്ത്രാലയം നിലപാട് അറിയിച്ചിരിക്കുന്നത്. 3,00,000 കോടി കണക്കാക്കിയ നഷ്ടത്തിൽ 2,30,000 കോടി രൂപയുടെ നഷ്ടം കൊറോണാ സാഹചര്യം ഉണ്ടാക്കിയതാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
ജിഎസ്ടി നടപ്പാക്കിയത് മൂലമുള്ള നഷ്ടമായി ഇതിനെ പരിഗണിക്കാനാകില്ലെന്നും, തുക വായ്പ എടുക്കണമെങ്കിൽ പലിശ സംസ്ഥാനങ്ങൾ തന്നെ നൽകിയേ മതിയാകുവെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.
കൊറോണ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ വരും മാസങ്ങളിൽ കേന്ദ്രത്തിന് വലിയ തോതിൽ വായ്പ എടുക്കേണ്ടതായി വരും. ഇതിന് കഴിയാത്ത തരത്തിലുള്ളതാണ് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങൾ. ഇത് രാഷ്ട്രീയ താത്പര്യങ്ങൾ മൂലമാണെന്നാണ് കേന്ദ്രം പറയുന്നത്.
Discussion about this post