തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കിയതിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത്.
ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവെയാണ് പ്രസിഡന്റ് ഇക്കാര്യം പങ്കു വച്ചത്.
കുട്ടികളും, യുവാക്കളും കാര്‍ഷിക മേഖലയിലേക്ക് വരുന്നത് മാറ്റത്തിന് കാരണമാകുന്നുണ്ട്.
സുഭിക്ഷ കേരളം പദ്ധതി വഴി കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കാനാകുക എന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ 961 ഹെക്ടര്‍ തരിശുഭൂമിയിലാണ് ഒന്നാംവിള നെല്‍കൃഷി ആരംഭിച്ചിട്ടുള്ളത്. 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പോഷകശ്രീ പദ്ധതിയുടെ ഭാഗമായി മണ്ണില്ലാ കൃഷിക്ക് വേണ്ടി 30 ലക്ഷം രൂപ ധനസഹായവും ഉണ്ട്.
കേര വ്യാപനം ലക്ഷ്യമിട്ട് വിത്ത് തേങ്ങ സംഭരിച്ചു തെങ്ങിന്‍തൈ ഉത്പാദിപ്പിക്കുന്നതിനായി 40 ലക്ഷം രൂപയും , പൊലിയോ പൊലി പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി 20 ലക്ഷം രൂപയും അനുവദിച്ചു.
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 35,748 കര്‍ഷകര്‍ക്ക് നിലവിൽ കിസാന്‍ ക്രെഡിറ്റ് കാർഡും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡിനായി കൃഷിഭവൻ മുഖേന സ്വീകരിച്ച അപേക്ഷകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും വിലയിരുത്തി.
ഇതിനായി ജൂലൈ 13ന് ജില്ലാതല യോഗം ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന അപേക്ഷകളാണ് സംസ്ഥാനതലത്തിലേക്ക് പരിഗണിക്കുന്നതിനായി അയയ്ക്കുക എന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post