വല്ലവനും ക്യാൻസർ വന്നാലെന്ത് ..എന്റെ കീശ വീർത്താൽ മതിയെന്ന മനോഭാവമുള്ള മത്സ്യ വ്യാപാരികളാണ് നമ്മെ വിഷം തീറ്റിക്കുന്നത്. ഇവർ മത്സ്യം കേടാവാതിരിക്കാനും, ഐസ് ലാഭിക്കാനും വേണ്ടി ഫോർമാലിൻ, അമോണിയ, ബെൻസോയിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കളാണ് ചേർക്കുന്നത്. ഇത്തരത്തിലുള്ള മത്സ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പലസ്ഥലത്തുനിന്നും പിടികൂടിയത്. ഈ രാസവസ്തുക്കൾ കലർത്തിയ മത്സ്യം കഴിക്കുന്നത് ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാവുകയും കിഡ്‌നി, കരൾ മറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയം,തട്ടാമല ,കടമ്പാട്ട്കോണം, ആലംകോട്, കൊട്ടാരക്കര,കരുനാഗപ്പള്ളി തുടങ്ങിയ പലസ്ഥലങ്ങളിൽ നിന്നും രാസവസ്തുക്കൾ കലർത്തിയ മത്സ്യം പിടികൂടുകയുണ്ടായി. ഈ വ്യാപാരികൾ അവനവന്റെ കുടുംബത്തെ കൊണ്ട് ഈ മീൻ തീറ്റിക്കുകയില്ല. മറ്റുള്ളവർക്കെന്തുവന്നാലെന്ത് എന്റെ കീശ വീർത്താൽ മതിയെന്ന വൈകൃത മനസ്സിന്റെ ഉടമകളാണിവർ. ഇത്തരക്കാർക്ക് കടുത്ത ശിക്ഷവാങ്ങിക്കൊടുക്കുന്നതിൽ അധികൃതർ അലംഭാവം കാണിച്ചുകൂടാ ..
Discussion about this post