മരണം വരെയും തന്നെ സഹോദര തുല്യനായി കണ്ട വ്യക്തിയായിരുന്നു കല്‍പനയെന്ന് നടന്‍ മനോജ് കെ ജയന്‍. കല്‍പ്പനയുടെ ഓര്‍മ്മദിവസമായ ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മനോജ് കെ ജയന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കല്‍പനയ്ക്ക് തുല്യമായി കല്‍പ്പന മാത്രമെ ഉള്ളു എന്നാണ് അദ്ദേഹം പറയുന്നത്.
‘ഓര്‍മ്മപ്പൂക്കള്‍, കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം, മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്‌നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം’ എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.
2016 ലായിരുന്നു കല്‍പ്പന മരിച്ചത്. മുന്നൂറിലേറെ സിനിമകളിൽ കല്‍പ്പന അഭിനയിച്ചിട്ടുളളത്. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ സ്വഭാവ നടിയായും താരം വേഷമിട്ടിട്ടുണ്ട്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘ചാര്‍ളി’യിലാണ് അവസാനമായി കല്‍പ്പന അഭിനയിച്ചത്.
Discussion about this post