നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനെന്ത് മറുപടി പറയാനാണെന്ന് നടൻ ഇന്നസെന്റ്. അറിയാത്ത കാര്യത്തില്‍ എന്തു പറയാനാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും ഇന്നസെന്റ് പറഞ്ഞു.
‘അയാള്‍ തെറ്റ് ചെയ്തോ എന്ന് പറയുന്നതിനപ്പുറം അത് അന്വേഷിക്കുന്ന പൊലീസുണ്ട്. ഉദ്യോഗസ്ഥര്‍, വക്കീലന്മാര്, ജഡ്ജ് അവരല്ലേ തീരുമാനിക്കേണ്ടത്. ചില പാവങ്ങള്‍ മാധ്യമങ്ങൾക്ക് മുന്നിൽ തല വെച്ച് തരും. എന്തേലും പറയും. എന്നിട്ട് നിങ്ങളെല്ലാവരും കൂടി അയാളുടെ പണി അവസാനിപ്പിക്കും. അങ്ങനെ എന്റെ പണി അവസാനിപ്പിക്കണോ. വേണ്ടല്ലോ.ഇത് എല്ലാവര്ക്കും ഉണ്ടാവുന്ന കാര്യങ്ങളല്ലേ, എല്ലാവര്‍ക്കുമല്ല, പല ആള്‍ക്കാര്‍ക്കും പല കേസുകളും കാര്യങ്ങളുമുണ്ട്. അതിന് കോടതിയുണ്ട്. അതിന്റപ്പുറത്ത് ഈ എട്ടാം ക്ലാസുകാരന് എന്ത് പറയാനുണ്ട്. കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്,’ ഇന്നസെന്റ് ചോദിച്ചു.
ദിലീപിന്റെ അറസ്റ്റ് ചൊവ്വാഴ്ചയിലേക്ക് നീട്ടി.അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ നടന്റെ പേരിൽ പുതിയ കേസുണ്ടായത്.അന്വേഷണ ഉദ്യോഗസ്ഥന് മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ എന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.
Discussion about this post