തിരുവനന്തപുരം: ദേശീയ അവാർഡിനായുള്ള തമിഴ്-മലയാളം മേഖല ജൂറിയുടെ നോമിനേഷനുകൾ സമർപ്പിച്ചു. തമിഴ് നടൻ പാർത്ഥിപനെയാണ് മികച്ച നടനായി ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ശുപാർശ ചെയ്തിരിക്കുന്നത്. പാർത്ഥിപൻ സംവിധാനം രചനയും നിർവഹിച്ച ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. മറ്റ് അഞ്ച് വിഭാഗങ്ങളിൽ കൂടി ഒത്ത സെരുപ്പിന് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
Also read : ‘ആണും പെണ്ണും’- ആന്തോളജി ചിത്രം മാർച്ച് 26 ന്
പ്രിയദർശന് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ഏഴ് നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം എന്നി വിഭാഗങ്ങളിലായാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തി, ലിജോ പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്, മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ് എന്നിങ്ങനെ 17 മലയാള ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി മത്സരത്തിനുണ്ട്.
Also read : മാലിക് ഇനി തിയറ്ററിലേക്ക്
മാർച്ച് 18നാണ് പാൻ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം തിയേറ്ററുകളിലെക്കെത്തുന്നത്. തമിഴില്‍ നിന്നും വെട്രിമാരന് സംവിധാനം ചെയ്ത് ധനുഷും മഞ്ജു വാര്യരും അഭിനയിച്ച അസുരന്, മധുമിതയുടെ കറുപ്പുദുരൈ എന്നിവയുൾപ്പെടെ 12 ചിത്രങ്ങളും മത്സരത്തിനുണ്ട്. ദേശീയ അവാര്‍ഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നത് അഞ്ച് മേഖലാ ജൂറികളാണ്. മലയാളത്തില്‍ നിന്നുള്ള 65 ചിത്രങ്ങളുള്‍പ്പെടെ 109 ചിത്രങ്ങളാകും തമിഴ്-മലയാളം മേഖല ജൂറിക്ക് മുന്‍പിലെത്തിയത്.
Discussion about this post