തിരുവനന്തപുരം∙ കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് ഇക്കുറി നടത്താൻ ധാരണയായിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര കേരളത്തിനു നഷ്ടമായി. ഇവിടെ പരമ്പര നിശ്ചയിച്ചിരുന്ന സമയത്ത് സേന റിക്രൂട്മെന്റ് റാലി നടത്തുന്നതിനായുള്ള അനുമതി ചീഫ് സെക്രട്ടറി നൽകിയതോടെയാണു വേദിയിൽ നിന്നു ക്രിക്കറ്റ് പുറത്തായത്. ഇതോടെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ പരിപാലന ചുമതലയിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പിൻമാറി. 15 വർഷത്തെ പാട്ടത്തിനു കെസിഎ എടുത്തിരുന്ന സ്റ്റേഡിയത്തിലെ പിച്ചും ടർഫും പ്രതിമാസം 3 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ചായിരുന്നു പരിപാലിച്ചിരുന്നത്.
Also read : കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നു
നിലവിൽ കെസിഎ പിൻമാറിയതോടെ, അടുത്ത വർഷം ഇന്ത്യ വേദിയാവുന്ന ട്വന്റി20 ലോകകപ്പിന്റെ ഏതാനും മത്സരങ്ങൾ ഇവിടെ നടത്താനുള്ള സാധ്യതയും ഇല്ലാതായി. ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം എന്നത് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും ഉൾപ്പെടുന്നതായിരുന്നു. ടീം മാർച്ചിൽ എത്താനിരുന്നതാണ്.സേന റിക്രൂട്മെന്റിന് സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്തയച്ചെന്ന അറിയിപ്പുണ്ടായത് കലക്ടറെ ബന്ധപ്പെട്ടപ്പോഴാണ്.
Discussion about this post