തിരുവനന്തപുരം : ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് വേദി കേരളത്തിന് നഷ്ടമായേക്കും. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം പരിപാലനത്തിൽനിന്ന് കെസിഎ പിൻമാറിയതിനെത്തുർന്നാണ് ഈയവസ്ഥ. ക്രിക്കറ്റ് ഇതരപരിപാടികൾ നടത്തുന്നതിലൂടെ മൈതാനം നശിപ്പിക്കുകയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഇതോടെ കാര്യവട്ടത്തു നടത്താനിരുന്ന വനിതാ ക്രിക്കറ്റ് പരമ്പരയും റദ്ദാക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് 2016 മുതൽ കാര്യവട്ടം ഗ്രൗണ്ട് പരിപാലിക്കുന്നത്. തിങ്കളാഴ്ച ചേർന്ന ഭാരവാഹി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
Also read : കേരളത്തനിമ ആസ്വദിച്ച് സണ്ണി ലിയോൺ
75 ലക്ഷത്തോളം രൂപ ഓരോ വർഷവും മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കാര്യവട്ടം സ്പോർട്സ് ഹബ് പുൽമൈതാനം പരിപാലിച്ചു വന്നിരുന്നത്. രാജ്യാന്തര മത്സരങ്ങളും, രഞ്ജി ട്രോഫി പോലെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ്സ് മൽസരങ്ങളും, ആഭ്യന്തര മത്സരങ്ങളും നടത്താൻ വേണ്ടിയായിരുന്നു കാര്യവട്ടം ഗ്രൗണ്ട് കെസിഎ പരിപാലിക്കുന്നത്. കൂടാതെ സ്റ്റേജ് ഷോ മുതലായ ക്രിക്കറ്റ് ഇതര പരിപാടികൾ നടക്കുന്നതിനാൽ ഗ്രൗണ്ടിന് നാശനഷ്ടങ്ങൾ ഉണ്ടാവുന്നതും കേരള ക്രിക്കറ്റ് അസോസിയേഷന് പരിഹരിക്കേണ്ടി വരുന്നുണ്ട്. ഇക്കഴിഞ്ഞ ഒരു വർഷമായി കോവിഡ് കാരണം ക്രിക്കറ്റ് മത്സരങ്ങൾ കാര്യവട്ടം ഗ്രൗണ്ടിൽ നടത്താനായിരുന്നില്ല. പക്ഷേ ലോകകപ്പ് മുന്നിൽ കണ്ട് കോവിഡ് സമയത്തും പരിപാലനം തുടർന്നിരുന്നു.
Discussion about this post